മൂവാറ്റുപുഴ: കൊവിഡ്-19 സ്ഥിതീകരിച്ച പൈങ്ങോട്ടൂർ പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ആരോഗ്യപൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കൊൽക്കത്തയ്ക്ക് ലോഡുമായി പോയി തിരികെയെത്തിയ ലോറി ഡ്രൈവർക്ക് കൊവിഡ് ബാധിച്ചിരുന്നു. സമ്പർക്കത്തിലൂടെ ഇയാളുടെ ഭാര്യയ്ക്കും കൊവിഡ് സ്ഥിതീകരിച്ചതോടെ പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. ഇയാളുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ട 30ഓളം ആളുകളാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പട്ടികയിൽ ഹൗസ് കോറന്റൈനിലാണ്. ഇതിൽ 18 പേർ പൈങ്ങോട്ടൂർ പഞ്ചായത്തിലുള്ളതും ബാക്കിയുള്ളവർ പോത്താനിക്കാട്, കല്ലൂർക്കാട്, കോതമംഗലം സ്വദേശികളാണ്. അടുത്ത ബുധനാഴ്ചവരെ പൈങ്ങോട്ടൂർ ടൗണിലെ അവശ്യ സർവീസ് ഒഴിച്ചുള്ള മുഴുവൻ കടകളും അടച്ചിടാൻ യോഗത്തിൽ തീരുമാനിച്ചു. ഇന്ന്(ഞായർ) ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ പൈങ്ങോട്ടൂർ ടൗണിൽ അണുനശീകരണം നടത്തും. ഇനിയുള്ള 10ദിവസം പൈങ്ങോട്ടൂർ പഞ്ചായത്തിലെ മുഴുവൻ സ്ഥലങ്ങളിലെയും പ്രവർത്തനം രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ നിജപ്പെടുത്താൻ തീരുമാനിച്ചു.