മൂവാറ്റുപുഴ: ശനിയാഴ്ച രാത്രി പായിപ്രയിൽ അന്യസംസ്ഥാനക്കാരായ രണ്ട് സ്ത്രീകളും പുരുഷനും താമസ സൗകര്യം കിട്ടാതെ തെരുവിൽ അലഞ്ഞത് നാട്ടുകാരിൽ ഭീതിപരത്തി.
ഇന്നലെ പകലും റോഡിലൂടെ അലഞ്ഞുനടക്കുന്നത് കണ്ട നാട്ടുകാർ ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് താമസിച്ചിരുന്നിടത്ത് പ്രവേശനം നിഷേധിച്ചതാണ് പ്രശ്നമെന്ന് മനസിലായത്.
പൊലീസ് ഇവരെ ഇലാഹിയ കോളേജ് ഹോസ്റ്റലിലാക്കി. നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ തൊഴിലെടുക്കുന്ന പ്രദേശമാണ് പായിപ്ര. തൊഴിലാളികൾ നാട്ടിൽ പോകുകയും വരുകയും ചെയ്യുന്നുണ്ട്. ഇവരെ നിരീക്ഷിക്കാൻ പായിപ്ര പഞ്ചായത്തിൽ സംവിധാനമൊന്നുമില്ല. ക്വാറന്റെെൻ കേന്ദ്രം പൂട്ടുകയും ചെയ്തു. അടിയന്തരമായി പഞ്ചായത്ത് ക്വാറന്റെെൻ കേന്ദ്രം ആരംഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എച്ച്. ഷഫീഖ് ആവശ്യപ്പെട്ടു.