ആലുവ: എടയാറിലെ പൊതുശ്മശാനത്തോട് ചേർന്ന് പ്ലാസ്റ്റിക്ക് മാലിന്യ സംഭരണ കേന്ദ്രം ആരംഭിക്കാൻ കടുങ്ങല്ലൂർ പഞ്ചായത്ത് നീക്കം.
വർഷങ്ങൾ നീണ്ട സമരങ്ങൾക്കൊടുവിൽ എടയാർ വ്യവസായമേഖലയിൽ ഒരു വർഷം മുമ്പാണ് 50 സെന്റ് ഭൂമിയിൽ പൊതുശ്മശാനം തുറന്നത്. വ്യവസായ വകുപ്പു സ്ഥലം വിട്ടുനൽകുമ്പോൾ ഭൂമി ശ്മശാനത്തിന് മാത്രമെ ഉപയോഗിക്കാവുവെന്ന് നിർദ്ദേശമുണ്ടായിരുന്നു.
ശുദ്ധിയോടും വൃത്തിയുള്ള അന്തരീക്ഷത്തിലും ചെയ്യേണ്ട മരണാനന്തര കർമ്മങ്ങൾ മാലിന്യ കൂമ്പാരത്തിനുള്ളിൽ വച്ച് ചെയ്യേണ്ട സാഹചര്യം ഇതുമൂലം ഉണ്ടാകും. നീക്കം തടണയമെന്ന് ആവശ്യപ്പെട്ട് കടുങ്ങല്ലൂർ പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി തദ്ദേശ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് നിവേദനം നൽകി.