arun

തൃക്കാക്കര: സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ സ്ഥാനത്തുനിന്ന് പുറത്തായ അരുൺ ബാലചന്ദ്രൻ സ്വന്തം കാറിൽ സർക്കാർ ബോർഡ് വച്ച് ദുരുപയോഗം ചെയ്തെന്ന പരാതി ഉയർന്നിട്ടും നടപടി എടുത്തില്ല.

കേരള സർക്കാർ എന്ന ബോർഡ് സ്വന്തം കാറിൽ സ്ഥാപിച്ചാണ് യാത്രചെയ്തിരുന്നത്.

മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയ്ക്ക് ഒരുമാസം മുമ്പ് വൈറ്റില സ്വദേശി ടി.എൻ. പ്രതാപൻ ഫോട്ടോസഹിതം പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.ഐ.ടി വകുപ്പിലെ താത്കാലിക ഉദ്യോഗസ്ഥനാണ് സ്വന്തം കാർ സർക്കാറിന്റെ ഒൗദ്യോഗിക ബോർഡ് വച്ച് ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

അരുൺ താമസിച്ചിരുന്ന വൈറ്റിലയിലെ ഫ്ളാറ്റുമായി ബന്ധപ്പെട്ട് മാർച്ചിൽ ചില പരാതികൾ ഉയർന്നിരുന്നു. അതുമായി ബന്ധപ്പെട്ട് അവിടെയെത്തിയ ഒരാളാണ് സ്വകാര്യവാഹനത്തിൽ സർക്കാർ ബോർഡ് കണ്ട് ചിത്രം പകർത്തിയത്. ആ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്.