കാസർകോട്: ജില്ലയിൽ ജൂലായ് 24 വരെ മത്സ്യബന്ധനം നിരോധിച്ചതായി ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു. നിലവിൽ മത്സ്യബന്ധനത്തിന് പുറപ്പെട്ടിട്ടുള്ള ഫൈബർ വള്ളങ്ങൾ തൈക്കടപ്പുറം, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് കരയ്ക്കടുപ്പിക്കേണ്ടത്. ചെറുവള്ളങ്ങൾ പള്ളിക്കര, കീഴൂർ, തൃക്കണ്ണാട്, അജാനൂർ, കുമ്പള, കോയിപ്പാടി, ഉപ്പള, ആരിക്കാടി, കാഞ്ഞങ്ങാട് മീനാപ്പീസ്, ബേക്കൽ എന്നിവടങ്ങളിലുമാണ് തിരിച്ചെത്തേണ്ടത്. നിരോധനം തുടരണമോയെന്ന് സാഹചര്യങ്ങൾ വിലയിരുത്തി പിന്നീട് തീരുമാനിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനമേഖലയിൽ നിയന്ത്രണവും സംരക്ഷണവും ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കളക്ടറുടെ അദ്ധ്യക്ഷതയിൽ മത്സ്യമേഖലയിലെ സംഘടനാ പ്രതിനിധികളുമായി ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.