കോഴിക്കോട്: കൊവിഡ് വ്യാപനം തടയുന്നതിനായി ജില്ലയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. കളക്ടറേറ്റിൽ നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിനംപ്രതി 1,000 പേരുടെ സാമ്പിൾ പരിശോധിക്കുന്നതിനാവശ്യമായ സൗകര്യമാണ് ഒരുക്കുന്നത്. സ്രവ പരിശോധന ഫലം കുറഞ്ഞ സമയത്തിനുള്ളിൽ ലഭിക്കുന്ന ആന്റിജൻ ടെസ്റ്റാണ് നടത്തുക. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള കൺട്രോൾ റൂമുകളുടെയും ദ്രുതകർമ്മ സേനകളുടെയും പ്രവർത്തനം ഊർജ്ജിതമാക്കും.