ജില്ലയിൽ വ്യാഴാഴ്ച്ച 13 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ നാല് പേർക്കും ബാംഗ്ലൂരിൽ നിന്നെത്തിയ ഒമ്പത് പേർക്കുമാണ് വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 214 ആയി ഉയർന്നു. ഇതിൽ 101 പേർ രോഗമുക്തി നേടി. 112 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നു. ജില്ലയിൽ 107 പേരും കോഴിക്കോട് രണ്ടുപേരും, തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ, എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് ചികിൽസയിലുളളത്. തോൽപ്പെട്ടി അരണപ്പാറ സ്വദേശിയായ 50കാരനാണ് പരിശോധനാഫലം നെഗറ്റീവായ തിനെ തുടർന്ന് ആശുപത്രി വിട്ടത്.

രോഗം സ്ഥിരീകരിച്ചവർ:

ജൂലൈ 10 ന് സൗദി അറേബ്യയിൽ നിന്നെയ മാനന്തവാടി സ്വദേശിയായ 46കാരൻ, ജൂൺ 29 ന് ദുബൈയിൽ നിന്ന് വന്ന കെല്ലൂർ സ്വദേശിയായ 27 കാരൻ, ജൂലൈ 11 ന് സൗദി അറേബ്യയിൽ നിന്നു വന്ന അഞ്ചുകുന്ന് സ്വദേശിയായ 25 കാരൻ, ജൂൺ 27 ന് ഖത്തറിൽ നിന്നെത്തിയ പയ്യമ്പള്ളി സ്വദേശിയായ 30കാരൻ, ബാംഗ്ലൂരിൽ നിന്നും വിവിധ തിയതികളിൽ ജില്ലയിലെത്തിയ പാക്കം സ്വദേശിയായ 24കാരൻ, പടിഞ്ഞാറത്തറ സ്വദേ ശിയായ 26കാരി, തൃക്കൈപ്പറ്റ സ്വദേശിയായ 50കാരൻ, ചീരാൽ സ്വദേശിയായ 26കാരൻ, ചെന്നലോട് സ്വദേശി 40കാരൻ, മേപ്പാടി കാപ്പംകൊല്ലി സ്വദേശികളായ 42 കാരി, 19 കാരി, 15കാരൻ, 10 വയസുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിലായത്. ഇതിൽ അവസാന നാല് പേർ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മേപ്പാടി സ്വദേശിയോടൊപ്പം എത്തിയവരാണ്. മാനന്തവാടി, കെല്ലൂർ സ്വദേശികൾ വിവിധ സ്ഥാപനങ്ങളിലും മറ്റുള്ളവർ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.

പുതുതായി 170 പേർ കൂടി നിരീക്ഷണത്തിൽ

ജില്ലയിൽ വ്യാഴാഴ്ച്ച പുതുതായി നിരീക്ഷണത്തിലായത് 170 പേരാണ്. 180 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. 3667 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 11916 സാമ്പിളുകളിൽ 10181 പേരുടെ ഫലം ലഭിച്ചു. ഇതിൽ 9967 നെഗറ്റീവും 214 പോസിറ്റീവുമാണ്.