കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതിൽ ആറ് പേർ വിദേശത്ത് നിന്നും 13 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. രോഗം സ്ഥിരീകരിച്ചവരിൽ ഒരു മലപ്പുറം സ്വദേശിയും ഒരു തൃശൂർ സ്വദേശിയുമുണ്ട്.

ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ച 295 പേരിൽ 109 പേർ രോഗമുക്തരായി. ഒരാൾ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഇപ്പോൾ രണ്ട് ഇതര ജില്ലക്കാർ ഉൾപ്പെടെ 180 പേർ ജില്ലയിലും രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂരിലും ഒരാൾ പാലക്കാടും ഒരാൾ തിരുവനന്തപുരത്തും ചികിത്സയിലുണ്ട്.

ജൂൺ 30 ന് ദുബായിൽ നിന്ന് വന്ന ചെതലയം സ്വദേശി (33), ജൂൺ 25 ന് ബംഗളുരുവിൽ നിന്നെത്തിയ മുണ്ടക്കുറ്റി സ്വദേശി (35), ജൂലൈ നാലിന് ഖത്തറിൽ നിന്നെത്തിയ മുണ്ടക്കുറ്റി സ്വദേശി (38), ജൂലൈ 12 ന് ഹൈദരാബാദ് നിന്ന് എത്തിയ മീനങ്ങാടി കാരച്ചാൽ സ്വദേശി (32), ജൂലൈ 15ന് തമിഴ്നാട് നിന്നെത്തിയ പൂതാടി സ്വദേശി (33), ജൂലൈ 19 ന് സൗദിയിൽ നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (33), ജൂലൈ 14ന് ബാംഗ്ലൂരിൽ നിന്നെത്തിയ മീനങ്ങാടി സ്വദേശി (32), നൂൽപ്പുഴ സ്വദേശി (24), പേര്യ സ്വദേശി (38 ), ജൂലൈ 3ന് ഖത്തറിൽ നിന്നു വന്ന അരമ്പറ്റകുന്ന് സ്വദേശി (32), ജൂലൈ ഏഴിന് മസ്‌കറ്റിൽ നിന്നെത്തിയ പൊഴുതന സ്വദേശി (50), ജൂലൈ ആറിന് ഹൈദരാബാദിൽ നിന്നു വന്ന വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി (30), ജൂലൈ 9ന് ബംഗളുരുവിൽ നിന്നെത്തി ചികിത്സയിലുള്ള തൃക്കൈപ്പറ്റ സ്വദേശി അൻപതുകാരന്റെ കൂടെ വന്ന മക്കൾ (17,19), ജൂലൈ എട്ടിന് ഒമാനിൽ നിന്ന് വന്ന മുള്ളൻകൊല്ലി സ്വദേശിനി (51), ജൂലൈ 13ന് മുംബൈയിൽ നിന്ന് വന്ന പാക്കം സ്വദേശി (35), ജൂലൈ 11ന് ചെന്നൈയിൽ നിന്ന് വന്ന നടവയൽ സ്വദേശി (52) (എല്ലാവരും വീടുകളിൽ നിരീക്ഷണത്തിലായിരുന്നു), ജൂലൈ 15 ന് വെല്ലൂരിൽ നിന്നുവന്ന് നെന്മേനികുന്നിലെ ഒരു വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മലപ്പുറം സ്വദേശി (23), തൃശൂർ സ്വദേശി (33), നിലവിൽ ചികിത്സയിലുള്ള തൊണ്ടർനാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള മട്ടിലയം സ്വദേശികൾ (രണ്ടു വയസ്സുകാരനും 28 കാരിയും 29 കാരനും), ജൂലൈ 12ന് നാദാപുരത്ത് നിന്ന് വന്ന വാരാമ്പറ്റ സ്വദേശി (45 ഇദ്ദേഹം ജോലിചെയ്ത നാദാപുരത്തുള്ള കടയുടമ ജൂലൈ 13 മുതൽ പോസിറ്റീവായി ചികിത്സയിലാണ്), ജൂലൈ നാലിന് നാദാപുരത്ത് നിന്നു വന്ന് ജൂലൈ 18 മുതൽ പോസിറ്റീവായി ചികിത്സയിലുള്ള എടവക കുന്ദമംഗലം സ്വദേശി അമ്പതുകാരന്റെ വീട്ടിലുള്ള 46 കാരിയും 12 കാരനും, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ കൂടിയായ പുൽപ്പള്ളി സ്വദേശി (39 ഇദ്ദേഹം ജൂലൈ ഏഴിന് കോഴിക്കോട് സന്ദർശിച്ചിരുന്നു) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.

ഇന്നലെ നിരീക്ഷണത്തിലായത് 123 പേർ

226 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി.

നിലവിൽ നിരീക്ഷണത്തിലുള്ളത് 3193 പേർ

ഇതുവരെ പരിശോധനയ്ക്കയച്ചത് 13115 സാമ്പിളുകൾ

11542 പേരുടെ ഫലം ലഭിച്ചു

11247 നെഗറ്റീവും 295 പോസിറ്റീവും