കൽപ്പറ്റ: കൊവിഡ് രോഗം ഭേദമായവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ച് പുതിയ രോഗികൾക്ക് നൽകുന്ന ചികിത്സാ രീതി ജില്ലയിൽ ആരംഭിച്ചു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച് മാനന്തവാടി കൊവിഡ് ആശുപത്രിയിൽ ചികിത്സയിലുള്ള തൊണ്ടർനാട് സ്വദേശിക്കാണ് സംസ്ഥാന മെഡിക്കൽ ബോർഡിന്റെ അനുമതിയോടെ ഇന്നലെ പ്ലാസ്മ നൽകിയത്.
രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു.
രോഗം ഭേദമായവരുടെ രക്തം ശേഖരിക്കുന്നതിനുള്ള പ്ലാസ്മ ബാങ്ക് കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ തുടങ്ങിയിരുന്നു. ആദ്യ ദിവസം തന്നെ രോഗം ഭേദമായ ഏഴ് പേരാണ് പ്ലാസ്മ നൽകാനെത്തിയത്.