ഫറോക്ക് : നഗരസഭയിൽ  നാല് പേർക്ക്  കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ  ചെയർപേഴ്സൺ  കമറുലൈലയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ  അടിയന്തിര യോഗം ചേർന്നു. 30  ന്  പ്രൈമറി കോൺടാക്ടിലുള്ള കൗൺസിലർമാരെയും ജീവനക്കാരെയും  ടെസ്റ്റിന് വിധേയരാക്കും. നിലവിൽ കൗണ്ടർ സ്റ്റാഫായി പ്രവർത്തിക്കുന്ന 3 പേരെ ഹോം ക്വാറന്റെനിൽ അയക്കും. പകരം എസ് സി പ്രൊമോട്ടറേ ചുമതലപ്പെടുത്തും. ഓഫീസ് പൂർണമായും ഫയർ ഫോഴ്സ്ന്റെ സഹായത്തോടെ അണുവിമുക്തമാക്കും.

ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് മത്സ്യമാർക്കറ്റും തെരുവ് കച്ചവടവും അടച്ചിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ നിറുത്തിയിട്ട് റിപ്പയർ ചെയ്യുന്നതും വാഹനങ്ങളിൽ മീൻ കച്ചവടം ചെയ്യുന്നതും കർശനമായി തടയും.

യോഗത്തിൽ സ്ഥിരംസമിതി അംഗങ്ങളായ  ആസിഫ് പുളിയാളി, സുധർമ, മുനിസിപ്പൽ സെക്രട്ടറി സനൽകുമാർ ഡി.വി, ഹെൽത്ത് ഇൻസ്‌പെക്ടർ മുസ്തഫ എന്നിവർ പങ്കെടുത്തു.