കോട്ടയം : രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ച പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാ കളക്ടർ എം.അഞ്ജന അറിയിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ സാമ്പിൾ പരിശോധനയിലാണ് സഹപ്രവർത്തകയായ പൊൻകുന്നം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേരുടെയും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള എല്ലാവർക്കും ക്വാറന്റൈൻ നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രിയിൽ അണുനശീകരണം നടത്തും.

രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടില്ലാത്ത ജീവനക്കാരെ നിയോഗിച്ച് കൊവിഡ് മാദനണ്ഡങ്ങൾ പാലിച്ച് കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെ ആശുപത്രി തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കുമെന്നും കളക്ടർ പറഞ്ഞു.

പ്രവർത്തനം താത്കാലികമായി നിറുത്തി

ആശുപത്രിയിലെ ഒരു ജീവനക്കാരിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു.