വെച്ചൂർ : നെൽകർഷകർക്ക് നിലവാരം കുറഞ്ഞ കക്ക വിതരണം ചെയ്തത് അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു. വെച്ചൂർ പഞ്ചായത്തിലെ നെൽകൃഷിക്ക് സബ്സീഡി നിരക്കിലാണ് കർഷകർക്ക് നീറ്റുകക്ക് വിതരണം ചെയ്തത്. നിലവാരം കുറഞ്ഞ കക്ക വിരിപ്പുകൃഷിയുടെ വിളവിനെ ബാധിക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. നിലവാരം കുറഞ്ഞ കക്കയും , മണ്ണും, ഡോളോമൈറ്റും ചേർത്താണ് ഇത്തവണ കക്ക വിതരണം ചെയ്തതെന്നാണ് ആക്ഷേപം. കൃഷിഭവന്റെയും വികസനസമിതിയുടെയും സഹകരണബാങ്കിന്റെയും അനാസ്ഥയാണ് ഇതിന്റെ പിന്നിലെന്നും ആരോപണമുണ്ട്.

നെൽകർഷകരെ ചൂഷണം ചെയ്യുന്ന നീക്കങ്ങൾക്കെതിരെ കർശനമായ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധ സമരവുമായി രംഗത്തുവരും.

സി.എസ്.രാജു

(കേരള സംസ്ഥാന കർഷക സംഘടന (കെഎസ്കെഎസ്) സംസ്ഥാന കമ്മറ്റി അംഗം)