തൊടുപുഴ: മൂലമറ്റം പവർ ഹൗസിലെ വൈദ്യുതോത്പാദനം ഇന്നലെ പതിനായിരം കോടി യൂണിറ്റിലെത്തിയതോടെ ഇടുക്കി ജലവൈദ്യുതി പദ്ധതി ചരിത്രത്തിന്റെ ഭാഗമായി. രാജ്യത്ത് ആദ്യമായാണ് ഒരു ജല വൈദ്യുതി നിലയത്തിൽ നിന്ന് ഇത്രയും ഉത്പാദനം നടക്കുന്നത്.  നവീകരണത്തിലായിരുന്ന ഒന്നാം നമ്പർ ജനറേറ്ററും കഴിഞ്ഞ ദിവസം മുതൽ പ്രവർത്തിപ്പിച്ച് തുടങ്ങി. എന്നാൽ വൈദ്യുതി ഉപഭോഗം കുറഞ്ഞതിനാലും മഴയില്ലാത്തതും കാരണം ഉത്പാദനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. 1976 ഫെബ്രുവരി 12ന് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ അദ്ധ്യക്ഷതയിൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഇന്ത്യാ- കാനഡ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.  കുറവൻകുറത്തി മലകൾക്കിടയിൽ 500 അടിയിലേറെ ഉയരത്തിൽ പണിത ആർച്ച് ഡാമിന് പിന്നിൽ സംഭരിക്കുന്ന കോടിക്കണക്കിന് ലിറ്റർ വെള്ളം, പാറ തുരന്നുണ്ടാക്കിയ ഭൂഗർഭ പവർഹൗസിൽ എത്തിച്ചാണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രക്രിയ ആവിഷ്‌ക്കരിച്ചത്. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് പദ്ധതിയിലുള്ളത്. 