അടിമാലി:കൊവിഡും ലോക്ക്ഡൗണുമൊന്നും വകവെയ്ക്കാതെ വിദേശ യുവാവും യുവതിയും. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ കേരളത്തിൽ എത്തിയ ഉക്രയിൻ സ്വദേശിയായ ഗബ്രിയേൽ (34) ചിലി സ്വദേശിനിയായ ലിയോണ (29) എന്നിവരാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിലൂടെ ബൈക്കിൽ കറങ്ങി നടക്കുന്നത്.കഴിഞ്ഞ രണ്ട് ദിവസമായി അടിമാലിയിൽ കണ്ട ഇവർ കൂമ്പൻപാറയിലെ ഒരു കൃഷിയിടത്തിൽ ടെന്റ് കെട്ടി താമസ്സമാക്കിയത്.സ്ഥലം ഉടമ പരാതിപ്പെട്ടതിനെ തുടർന്ന് അടിമാലി പൊലീസും ആരോഗ്യ പ്രവർത്തകരും എത്തി ഇവരെ നിരീക്ഷണത്തിൽ ആക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. എന്നാൽ ജില്ലാ ഭരണകൂടം ഇടപ്പെട്ട് ഇവരെ പറഞ്ഞയക്കുകയായിരുന്നു.അടുത്ത ഫെബ്രുവരി വരെ ഇവർക്ക് കേരളത്തിൽ തങ്ങാൻ അവസരമുണ്ടെന്നും അതുകൊണ്ട് അവരെ തടയാൻ പാടില്ലന്ന് കളക്ടർ നിർദ്ദേശിച്ചു.എന്നാൽ ഇവർ ബൈക്കിൽ മാങ്കുളം ആനക്കുളം ഭാഗത്തും എത്തി.തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ചു.