tiny-tom

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ താൻ തികച്ചും നിരപരാധിയണെന്ന് നടൻ ടിനി ടോം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരുവിധത്തിലും ഇടപെടാത്ത കേസിലാണ് ഇപ്പോൾ ആരോപണം വന്നിരിക്കുന്നത്. പൊലീസ് വിളിക്കുകയോ, ചോദ്യം ചെയ്യുകയോ, മൊഴി എടുക്കുകയോ ഒന്നും ചെയ്‌തിട്ടില്ലെന്നായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെയുള്ള ടിനിയുടെ പ്രതികരണം. ഇപ്പോഴിതാ സഹപ്രവർത്തകനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

സിനിമാ നടനായതുകൊണ്ട് മാത്രം മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ പാടുണ്ടോയെന്നും, ടിനിക്ക് നീതി കിട്ടിയേ പറ്റൂവെന്നും ഹരീഷ് കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

പോലിസ് വിളിച്ച് ചോദ്യം ചെയ്യുകയോ മൊഴി രേഖ പെടുത്തുകയോ ഒന്നും നടക്കാത്ത ഒരു സാഹചര്യത്തിൽ കുറച്ച് സിനിമകളിൽ അഭിനയിച്ചു പോയി എന്ന ഒറ്റ കാരണത്താൽ ഒരു ഓൺ ലൈൻ മാധ്യമത്തിന്റെ അതിക്രുരമായ മാധ്യമ വിചാരണക്ക് വിധേയമാക്കപ്പെട്ട ഒരു മനുഷ്യൻ ...സിനിമാനടനയാതുകൊണ്ട് മാത്രം ഇയാൾക്കെന്താ മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ പാടുണ്ടോ?...പള്ളി പറമ്പിലും അമ്പല പറമ്പിലും വെച്ച് കലയിലൂടെ ജീവിതം ഉണ്ടാക്കിയെടുത്ത ഒരു കലാകാരൻ സാസംകാരിക കേരളത്തിന്റെ മുന്നിൽ കരഞ്ഞുകൊണ്ടാണെങ്കിലും ധീരതയോടെ ഈ വിഷയം അവതരിപ്പിക്കുന്നു...ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്...ഒരു മൊബൈൽ ക്യാമറയിൽ ആർക്കും നേരെയും എന്തു വിളിച്ച് പറയാവുന്നതാണോ മാധ്യമ പ്രവർത്തനം ?...ഇത്രയും സത്യസന്ധമായി തന്റെ നിരപരാധിത്വം ലോകത്തോട് വിളിച്ച് പറഞ്ഞ ടിനിക്ക് നീതി കിട്ടിയേ പറ്റു...