food-kit-

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്കുള്ള അരിയും ഒൻപതിന പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യ കിറ്റുകൾ അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവൻസായാണ് ഭക്ഷ്യ കിറ്റുകൾ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിിയിച്ചു.

സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

സപ്ലൈകോ മുഖാന്തിരം സ്‌കൂളുകളിൽ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകൾ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി, മദർ പി.ടി.എ എന്നിവയുടെ സഹകരണത്തോടെ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് രക്ഷിതാക്കൾക്ക് വിതരണം ചെയ്യും. . പ്രഥമാദ്ധ്യാപകർക്കാണ് സ്‌കൂളുകളിലെ കിറ്റ് വിതരണത്തിന്റെ മേൽനോട്ടചുമതല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഭക്ഷ്യക്കിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്.