ടോക്കിയോ : ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും ജപ്പാൻ പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മിലുളള കൂടികാഴ്ച റദ്ദാക്കി. ഷി ജിന്‍പിംഗിനെ ജപ്പാനിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും ഷിന്‍സോ ആബെ വ്യക്തമാക്കി. ഷി ജിന്‍പിംഗിന്റെ ജപ്പാന്‍ സന്ദര്‍ശനത്തിനെതിരേ ടോക്കിയോയില്‍ വലിയ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് വൈറസ് ജപ്പാനിൽ ഉൾപ്പെടെ ലോക രാജ്യങ്ങളിൽ പടർന്നു പിടിക്കുന്നതിന് കാരണം ചെെനയാണെന്ന് ജപ്പാൻ വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ ചൈനീസ് പ്രസിഡന്റുമായി കൂടികാഴ്ച നടത്തുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ജപ്പാൻ. കഴിഞ്ഞ ഏപ്രിലിലാണ് ജപ്പാൻ സന്ദർശനം നടത്താൻ ചൈനീസ് പ്രസിഡന്റ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് വൈറസ് വ്യാപനത്തെ തുർടർന്ന് കൂടികാഴ്ച മാറ്റിവയ്ക്കുകയായിരുന്നു. 2008 ലാണ് അവസാനമായി ചെെനീസ് പ്രസിഡന്റ് ജപ്പാൻ സന്ദർശനം നടത്തിയത്.
ചെെനയും ജപ്പാനും തമ്മില്‍ ഹോങ്കോംഗിനെ ചൊല്ലി സംഘര്‍ഷം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പുതുതായി നടപ്പിലാക്കാൻ പോകുന്ന ചെെനീസ് ദേശീയ സുരക്ഷാ നിയമം ഹോങ് കോങിലെ ജാപ്പനീസുകാരുടെയും ജാപ്പനീസ് കമ്പനികളുടെയും അവകാശം ദുർബലപ്പെടുത്തുമെന്ന് ജപ്പാൻ ഭയപ്പെടുന്നു. കൊവിഡ് വൈറസ് വ്യാപനം ചെെന ദുരൂപയോഗം ചെയ്യുന്നുവെന്നും, കൊവിഡിന്റെ മറവിൽ ആഗോള സാമ്പത്തിക കേന്ദ്രമായ ഹോങ് കോങിന്റെ ഭരണം പിടിച്ചെടുക്കാൻ ചെെന ശ്രമിക്കുന്നുവെന്നും ജപ്പാൻ ആരോപിച്ചു.1400 ജാപ്പനീസ് കമ്പനികളാണ് ഹോങ് കോങിലുളളത്. ചൈനീസ് ദേശീയ സുരക്ഷ നിയമനിർമാണം ഹോങ് കോങിന്റെ അടിത്തറ ഇളക്കി മറിക്കുമോയെന്നും ജപ്പാൻ ബിസിനസ് സംഘം ആശങ്കപ്പെടുന്നു.
ജപ്പാൻ വ്യോമാതിർത്തിക്ക് സമീപം ചെെനീസ് വിമാനങ്ങൾ പറന്നു കയറിയ സാഹചര്യമാണ് അടുത്ത ദിവസങ്ങളിൽ ഉണ്ടായത്. ജപ്പാൻ യുദ്ധവിമാനങ്ങൾ ഇതിനെ തുരത്തിയിരുന്നു. ജപ്പാൻ തുടർ നടപടി സ്വീകരിച്ചാൽ ഈ മേഖലയിൽ വലിയ രീതിയിലുളള സംഘർഷമുണ്ടാകും. ഇത്തരത്തിൽ സംഘർഷമുണ്ടായാൽ അമേരിക്കയും ഇടപെട്ടേക്കാം. കാരണം ഇരു രാജ്യങ്ങൾ തമ്മിലുളള ഉടമ്പടി അനുസരിച്ച് ടോക്കിയോയെ പ്രതിരോധിക്കാൻ അമേരിക്ക ബാധ്യസ്ഥമാണ്. സെങ്കാക്കു ദ്വീപുകൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും പ്രദേശം അന്താരാഷ്ട്ര നിയമത്തിന് കീഴിലാണെന്നും ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിഡെ സുഗ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജപ്പാൻ പ്രദേശത്തേക്കുളള ചൈനയുടെ കടന്ന് കയറ്റത്തോട് പ്രതികരിച്ചായിരുന്നു യോഷിഹിഡെയുടെ മറുപടി.