
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സെക്രട്ടറിയേറ്റിന് സമീപം ഫ്ലാറ്റ് എടുത്ത് കൊടുത്ത മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന് എതിരെ നടപടി. ഐ.ടി വകുപ്പിലെ ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് സ്ഥാനത്തു നിന്ന് അരുണ്‍ ബാലചന്ദ്രനെ മാറ്റി. എം ശിവശങ്കറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അരുണ്‍ ബാലചന്ദ്രന്‍ പ്രതികള്‍ക്കായി മുറി ബുക്ക് ചെയ്തിരുന്നു. ശിവശങ്കര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മുറിയെടുത്തതെന്നായിരുന്നു അരുൺ നൽകിയ വിശദീകരണം.
തന്റെ സുഹൃത്തായ ജയശങ്കറിനും കുടുംബത്തിനും വീട് മാറ്റത്തിന് വേണ്ടി പരമാവധി ആറുദിവസത്തേക്ക് ഫ്ലാറ്റ് വേണമെന്ന് ശിവശങ്കര്‍ വാട്‌സ് ആപ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു എന്നാണ് അരുൺ പറഞ്ഞത്.സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ ഭര്‍ത്താവാണ് ജയശങ്കര്‍. ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് പ്രതികള്‍ ഗൂഡാലോചന നടത്തിയതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് അരുണ്‍ എന്നയാളാണ് മുറിയെടുത്തതെന്നാണ് ഫ്ലാറ്റിലെ കെയര്‍ടേക്കര്‍ കസ്റ്റംസിനോട് പറഞ്ഞത്. അരുണുമായുള്ള ഫോണ്‍ സംഭാഷണവും കൈമാറി. 2017 സെപ്റ്റംബര്‍ മുതല്‍ 2019 ജുലൈ വരെ അരുണ്‍ ബാലചന്ദ്രന്‍ സി.എം ഐ.ടി ഫെല്ലോ എന്ന തസ്തികയിലായിരുന്നു.നിലവില്‍ അരുണ്‍ ശിവശങ്കറിന് കീഴില്‍ ഹൈ പവര്‍ ഡിജിറ്റല്‍ അഡ്‌വൈസറി കമ്മിറ്റിയുടെ മാര്‍ക്കറ്റിംഗ് ആന്റ് ഓപ്പറേഷന്‍സ് ഡയറക്ടറാണ്. സര്‍ക്കാറിന്റെ ഐ.ടി പദ്ധതികളുടയെല്ലാം പിന്നില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അരുണ്‍.