benny-behanan

കൊച്ചി: സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്താനിരുന്ന എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി യു.ഡി.എഫ് കൺവീനർ ബെന്നിബഹനാൻ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാതലത്തിലാണ് പ്രതിഷേധങ്ങൾ മാറ്റിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ സംശയിക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രന് ഫൈസൽ ഫരീദിന്റെ ബിസിനസിൽ പങ്കാളിത്തമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനായ ജയകുമാറിനും ഈ റാക്കറ്റുമായി ബന്ധമുണ്ട്. പുതിയ ഐ.ടി സെക്രട്ടറിയെ നിയമിച്ചത് ക്യാബിനറ്റിൽ മുഖ്യമന്ത്രി അവതരിപ്പിച്ചില്ല. സ്‌പ്രിൻക്ലർ കേസ് അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. മുഖ്യമന്ത്രി ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും ബെന്നി ബഹനാൻ ചോദിച്ചു.