ലണ്ടൻ: ദശലക്ഷക്കണക്കിന് പേർക്ക് സൗജന്യ കൊവിഡ് ആന്റിബോഡി ടെസ്റ്റ് നടത്താൻ ഒരുങ്ങി ബ്രിട്ടൻ.
സർക്കാരിന്റെ പിന്തുണയോടെ കൊവിഡ് ആന്റിബോഡി ടെസ്റ്റ് പരീക്ഷണങ്ങളുടെ ആദ്യഘട്ടം വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ഈ പരിശോധന വഴി വളരെ കുറഞ്ഞ ചെലവിൽ 20 മിനിട്ടിനുള്ളിൽ കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാകും.
ജൂണിൽ മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളിൽ 98.6 ശതമാനം കൃത്യതയാണ് രേഖപ്പെടുത്തിയത്. ഓക്സ്ഫോഡ് സർവകലാശാലയും, യു.കെയിലെ ആരോഗ്യമേഖലയിലെ കമ്പനികളും പങ്കാളികളായ യു.കെ റാപ്പിഡ് കൺസോർഷ്യം ആണ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തത്.വർഷാവസാനത്തിന് മുമ്പ് ആയിരക്കണക്കിന് ടെസ്റ്റ്കിറ്റുകൾ വാങ്ങുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് യു.കെ-ആർ.ടി.സിയുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.പരിശോധനകൾ സൗജന്യമായിരിക്കും. സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്നതിന് പകരം ഓൺലൈൻ വഴി ലഭ്യമാക്കാനാണ് തീരുമാനം.