covid

ലണ്ടൻ: ഓക്സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയമെന്ന് വിവരം. സർവകലാശാലയിലെ ശാസ്ത്രജ്ഞനായ പെഡ്രോ ഫോലെഗെറ്റിയും സംഘവും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിൻ നൽകിയവരിൽ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം അനുകൂലമായിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ട്.

വാക്സിൻ സുരക്ഷിതമാണെന്നും മരുന്നിനോട് ശരീരം സഹിഷ്ണുത കാട്ടുന്നുണ്ടെന്നും ശാസ്ത്ര ജേർണലായ ലാൻസറ്റ് മാസികയുടെ എഡിറ്റർ റിച്ചാർഡ് ഹോർട്ടൻ പറയുന്നു.കുരങ്ങുവർഗമായ ചിമ്പാൻസികളിൽ ജലദോഷമുണ്ടാകുന്ന രോഗാണുവായ അഡീനോ വൈറസിന്റെ നിർവീര്യമാക്കപ്പെട്ട പതിപ്പാണ് ശാസ്ത്രജ്ഞർ വാക്സിനിൽ ഉപയോഗിച്ചിരിക്കുന്നത്.നിർവീര്യമാക്കപ്പെട്ടതിനാൽ ഇത് മനുഷ്യരിൽ രോഗമുണ്ടാക്കില്ല.

വാക്സിൻ(നിർവീര്യമാക്കപ്പെട്ട അഡീനോ വൈറസ്) കൊവിഡ് രോഗമുണ്ടാകുന്ന സാർസ് കോവ്-2 വൈറസിന്‌ സ്പൈക്ക് പ്രോട്ടീൻ(വൈറസിന്റെ ഘടനയിൽ മുള്ളുകൾ പോലെ കാണപ്പെടുന്ന ഭാഗം) എത്തിക്കുകയാണ് ചെയ്യുക. ശേഷം, സാർസ് കോവ്-2 വൈറസ് വൻതോതിൽ ഈ പ്രോട്ടീൻ ഉത്പാദിപ്പിക്കുകയും അതുവഴി ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന് കൊവിഡ് വൈറസിനെ തിരിച്ചറിയാനും രോഗത്തെ പ്രതിരോധിക്കാനും സാധിക്കും.