കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ എന്ന എഴുപത്തഞ്ചുകാരനാണ് മരിച്ചത്. ഇന്നലെയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചിരുന്ന നാരായണനെ അസുഖം കൂടിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരന്നു.
കഴിഞ്ഞമാസം പതിനാറിന് തേനിയിൽ നിന്ന് രഹസ്യപാതയിലൂടെ കേരളത്തിലെത്തിയ നാരായണനും മകനും സ്വന്തം ഏലത്തോട്ടത്തിലെ വീട്ടിൽ ആരുമറിയാതെ താമസിക്കുകയായിരുന്നു. സ്പെഷ്യൽബ്രാഞ്ച് നൽകിയ വിവരത്തെത്തുടർന്ന് ആരോഗ്യപ്രവർത്തകർ എത്തിയെങ്കിലും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ ഇരുവരും തയ്യാറായില്ല. തുടർന്ന് നിർബന്ധിച്ച് സ്രവങ്ങൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ രണ്ടുപേരെയും ഇടുക്കി മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു.