ന്യൂഡൽഹി:ആദ്യം നോക്കുമ്പോൾ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന ബുക്ക് ഷെൽഫ്.എന്നാൽ ഇതിൽ ഒരു ലൈബ്രെറിയന്റെ ബ്രില്ലിയന്‍സ് ഒളിച്ചിരിക്കുന്നുണ്ട്.ഒരു വലിയ സന്ദേശം നല്‍കുന്നുണ്ട് ഈ പുസ്തകങ്ങള്‍ അടുക്കിവച്ചിരിക്കുന്ന രീതി.എന്താണെന്നു പിടി കിട്ടിയില്ലേ? മുകളില്‍ നിരയിലെ ഇടതു വശത്തെ പുസ്തകത്തിന്റെ പേര് മുതല്‍ വായിച്ചു തുടങ്ങിക്കോളൂ. പുസ്തകത്തിന്റെ പേര് മാത്രം വായിച്ചാല്‍ മതി. ഇനി അതിന് മടി ആണെങ്കിൽ താഴെ കൊടുത്തിരിക്കുന്ന പോലെ ആകും നിങ്ങൾ വായിക്കുക.
' The English patient had caught it on the beach. I should have stayed home, she said. Now she was in quarantine, in the dark, house of splendid isolation. Still hope springs eternal, with a little bit of luck, common sense and personal hygiene. The corona book of horror stories must end soon. Always remember, clean hands saves lives and when in doubt, don't go out.'
ഇതിന്റെ ഏകദേശ മലയാള വിവരണം ഇങ്ങനെയാണ്.'അത് കടല്‍ത്തീരത്ത് വച്ചാണ് അത് പിടി പെട്ടത്. ഞാന്‍ വീട്ടില്‍ തന്നെ കഴിയണമായിരുന്നു, അവള്‍ പറഞ്ഞു . ഇപ്പോള്‍ അവള്‍ ക്വാറന്റൈനില്‍ ആണ്. ഇരുട്ടില്‍, ഒറ്റപ്പെടലിന്റെ വീട്. എങ്കിലും ഒരല്പം ഭാഗ്യവും, സാമാന്യബുദ്ധി, വ്യക്തിപരമായ ശുചിത്വം എന്നിവ പ്രതീക്ഷ നല്‍കുന്നുണ്ട്. ഹൊറര്‍ സ്റ്റോറികളുടെ കൊറോണ പുസ്തകം ഉടന്‍ അവസാനിക്കണം. എല്ലായ്പ്പോഴും ഓര്‍ക്കുക, വൃത്തിയുള്ള കൈകള്‍ ജീവന്‍ രക്ഷിക്കുന്നു, സംശയമുണ്ടെങ്കില്‍ പുറത്തു പോകരുത്.'
ലൈബ്രെറിയനും ആര്‍ട്ടിസ്റ്റുമായ ഫില്‍ ഷാ എന്ന വ്യക്തിയാണ് ഇങ്ങനെ പുസ്തകം ക്രമീകരിച്ചതിന് പിന്നില്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഫില്‍ ഷാ പങ്കുവച്ച ഈ ചിത്രം കഴിഞ്ഞ ദിവസം തിരുവനന്തപുരം എംപി ആയ ശശി തരൂര്‍ പങ്കുവച്ചതോടെയാണ് വൈറല്‍ ആയത്.