ജയറാം ആദ്യമായി അഭിനയിക്കുന്ന സംസ്‌കൃത സിനിമയുടെ ടൈറ്റിൽ സോംഗ് റിലീസ് ചെയ്തു. സിനിമയുടെ പേരിൽ രണ്ടു വട്ടം ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച വിജീഷ് മണി ആദ്യമായി സംസ്കൃതത്തിൽ സംവിധാനം ചെയ്ത നമോ സിനിമയ്ക്കു വേണ്ടി ഒരു വർഷത്തോളമാണ് ജയറാം തയ്യാറെടുപ്പ് നടത്തിയത്. പുരാണ പ്രസിദ്ധമായ സുധാമാ എന്ന കഥാപാത്രമായി മാറാൻ ശരീരഭാരം കുറയ്ക്കുകയും തല മുണ്ഠനം ചെയ്യുകയും ചെയ്ത ജയറാം കഥാപാത്രമായി ജീവിക്കുകയായിരുന്നു.
മൂന്ന് ദശകത്തിലേറെ നീണ്ട തൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളിയുണ്ടാക്കിയ കഥാപാത്രമായിരുന്നു സുധാമാവ് എന്ന് ജയറാം പറഞ്ഞു. ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ ഒരു സംഘം ടെക്നീഷ്യൻമാരാണ് നമോയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. നന്ദകിഷോർ ആർ എഴുതിയ ടൈറ്റിൽ സോങ്ങ് ചിട്ടപെടുത്തിയത് കലൈമാമണി ജയചന്ദ്രനും ആലപിച്ചിരിക്കുന്നത് ഐശ്വര്യ ദേവകുമാർ.
പത്മശ്രീ ഭജൻ സാമ്രാട്ട് അനൂപ് ജലോട്ട ഈണം നൽകിയ നമോ യിലെ ആദ്യ ഗാനം സംസ്കൃത ഭാഷയെ എന്നും നെഞ്ചേറ്റിയ മോഹൻലാൽ അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പേജിലൂടെ മേയ് മുപ്പത്തി ഒന്നിന് റിലീസ് ചെയ്തിരുന്നു. നിർമ്മാണം അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്. കഥ, സംവിധാനം വിജീഷ് മണി തിരക്കഥ യു പ്രസന്നകുമാർ- എസ് എൻ മഹേഷ് ബാബു, ക്യാമറ എസ് ലോകനാഥനും, ബി ലെനിൻ എഡിറ്റിംഗു, സൻകാർ ദേശായി, മമനയൻ, പ്രകാശ്, മഹിന്ദർ റെഡി, അഞ്ജലി നായർ, മൈഥിലി ജാവേക്കർ, മീനാക്ഷി, സാനിയ, മാസ്റ്റർ സായന്ത്, മാസ്റ്റർ എലൻജിലോ, ബേബി കല്യാണി എന്നിവർ അഭിനയിച്ചിരിക്കന്നു. പി ആർ ഓ. ആതിര ദിൽജിത്ത്.
പ്രസിദ്ധമായ ഒരു കഥയുടെ പുനരാഖ്യാനത്തിലൂടെ ഒരു യഥാർത്ഥ ഭരണാധികാരിയുടെയും യഥാർത്ഥ പ്രജയുടെയും മഹത്തായ മാതൃക സൃഷ്ടിക്കുകയാണ് “നമോ”എന്ന ഈ സംസ്കൃത ചിത്രമെന്നും ആർഷഭാരത സംസ്കാരത്തിലേക്കുള്ള ഒരു പ്രവേശകം കൂടിയാണ് ഈ സിനിമ യെന്നും സംവിധായകനായ വിജീഷ് മണി വ്യക്തമാക്കുന്നു.