മുംബയ്: കൊവിഡ് ബാധിച്ച് മുംബയിലെ നാനാവതി ആശുപത്രിയില്‍ 12 ദിവസമായി ചികിത്സയിൽ കഴിയുന്ന അമിതാഭ് ബച്ചന്റെ പരിശോധനാഫലം നെഗറ്റീവെന്ന വാർത്ത തളളി നടൻ. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം തന്റെ ട്വീറ്റിലൂടെ അറിയിച്ചത്. വാർത്ത വ്യാജവും നിരുത്തരവാദപരവുമാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 11നാണ് അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഐശ്വര്യറായ്ക്കും മകൾ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം കുടുംബത്തിലെ നാല് പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബച്ചൻസിന്റെ ബംഗ്ലാവുകൾ ബ്രിഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ അണുവിമുക്തമാക്കുകയും പ്രദേശം കണ്ടെയ്ന്‌മെന്റെ സോണായി പ്രഖ്യാപിക്കുകയും ചെയ്തു. ഇവിടുത്തെ ജീവനക്കാരുടെ എല്ലാം കൊവിഡ് പരിശോധനഫലം നെഗറ്റീവാണ്. നിരവധി ആരാധകരാണ് അമിതാഭ് ബച്ചനും കുടുംബത്തിനും പിന്തുണ പ്രഖ്യാപിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ രംഗത്തുവന്നത്.
.. this news is incorrect , irresponsible , fake and an incorrigible LIE !! https://t.co/uI2xIjMsUU
— Amitabh Bachchan (@SrBachchan) July 23, 2020