pic

ന്യൂഡൽഹി: ഇന്ത്യ-ചെെന അതിർത്തി സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇരു സേനകളും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരു സേനകളും എൽ.എ.സി.യിൽ നിന്നും പിൻതിരിയാൻ തീരുമാനിച്ചു.
എന്നാൽ പാങ്കോംഗ് തടാക പ്രദേശം, ഗോഗ്ര പോസ്റ്റ് എന്നിവിടങ്ങളിൽ നിന്നും പിന്തിരിയാൻ ഇപ്പോൾ തയ്യാറല്ലെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ഇവിടങ്ങൾ തന്ത്രപ്രധാനമായ മേഖലയാണ്. ഈ പ്രദേശങ്ങളിൽ ചെെനയിപ്പോൾ അവകാശ വാദം ഉന്നയിക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നാണ് ചെെന ഇവിടെ നിന്ന് പിൻമാറുന്നതിൽ വിസമ്മതം അറിയിച്ചത്.

മെയ് ആദ്യവാരം മുതൽ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയും ചെെനയും തമ്മിൽ വിവിധയിടങ്ങളിലായി സംഘർഷം നടന്നു വരികയാണ്. പ്രശ്ന പരിഹാരത്തിനായി സെെനിക നയതന്ത്ര ചർച്ചകൾ നടത്തിയെങ്കിലും ഇരുരാജ്യങ്ങളും നിലപാടുകളിൽ ഉറച്ചു നിൽക്കുകയായിരുന്നു. ജൂൺ 15ന് ഗാൽവൻ താഴ്‌വരയിൽ സെെനീകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണൽ അടക്കം 20 ഇന്ത്യൻ സെെനികരാണ് വീരമ‌ൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ എത്ര ചെെനീസ് സെെനികർ കൊല്ലപ്പെട്ടു എന്നത് സംബന്ധിക്കുന്ന വിവരങ്ങൾ ചെെന ഇതുവരെ പുറത്തു വിട്ടിട്ടില്ല.