woman-fruit-seller-

കൊവിഡ് വ്യാപനം തടയാനായി ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന നിയന്ത്രണങ്ങൾ മൂലം ഉപജീവനമാർഗം താറുമാറായ നിരവധിയാളുകളുണ്ട്. അത്തരത്തിൽ തന്റെ കടയൊഴിപ്പിക്കാനെത്തിയ അധികൃതരോട് സംസാരിക്കുന്ന ഇൻഡോറിൽ നിന്നുള്ള ഒരു തെരുവുകച്ചവടക്കാരിയുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

എന്താണ് ആ വീഡിയോയ്ക്ക് ഇത്ര പ്രത്യേകത എന്നല്ലേ? അനായാസമായി ഇംഗ്ലീഷിലാണ് റെയ്സ അൻസാരി എന്ന യുവതി സംസാരിക്കുന്നത്. ഇന്നലെയാണ് സംഭവം. കൗതുകമുണർത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. മെറ്റിരീയൽ സയൻസിൽ പിഎച്ച്ഡി നേടിയിട്ടുണ്ടെന്ന് യുവതി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻസിപ്പൽ അധികൃതർ തന്റെ കച്ചവട സാധനങ്ങൾ നീക്കം ചെയ്യുമ്പോഴായിരുന്നു പ്രതിഷേധവുമായി യുവതി എത്തിയത്. ഉദ്യോഗസ്ഥർ തങ്ങളെ വല്ലാതെ ഉപദ്രവിക്കുകയാണെന്ന് യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു.

' ഇപ്പോൾ മിക്കപ്പോഴും മാർക്കറ്റിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കും. ഉദ്യോഗസ്ഥർ വന്ന് ചിലസമയങ്ങളിൽ മറുഭാഗവും അടപ്പിക്കും. വളരെ കുറച്ചുപേർ മാത്രമേ സാധനങ്ങൾ വാങ്ങാൻ വരാറുള്ളു. ഞങ്ങളെപ്പോലുള്ള കച്ചവടക്കാർ എങ്ങനെ കുടുംബം പുലർത്തും? ഇവിടെയുള്ളവർ എന്റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആണ്. ഞങ്ങൾ 20 പേരെങ്കിലുമുണ്ട്. അവരൊക്കെ എങ്ങനെ ഉപജീവനം നടത്തും. എന്നാലും അവർ ഞങ്ങളോട് ഇവിടുന്ന് പോകാൻ പറയുകയാണ്'. റെയ്സ പറഞ്ഞു.

In Indore a vegetable vendor Raisa Ansari protested against the municipal authorities when they came to remove the handcarts of vegetables.The woman later claimed that she has done Phd in Materials Science from DAVV Indore. @ndtvindia @ndtv @GargiRawat #lockdown #COVID19 pic.twitter.com/RieGffTMyP

— Anurag Dwary (@Anurag_Dwary) July 23, 2020