തന്റെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി നടൻ വിശാൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.അച്ഛനെ പരിചരിക്കാൻ നിന്നതോടെ തനിക്കും രോഗലക്ഷണങ്ങളുണ്ടായെന്നും, തുടർന്ന് ആയൂർവേദ മരുന്നുകൾ കഴിച്ചെന്നും, ഒരാഴ്ച കൊണ്ട് അപകടനില തരണം ചെയ്തെന്നുമാണ് അദ്ദേഹം കുറിപ്പിലൂടെ പറയുന്നത്.
‘അതെ സത്യമാണ്, എന്റെ അച്ഛന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തെ പരിചരിക്കാൻ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ ലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. കൂടാതെ എന്റെ മാനേജരിലും ഇതേ ലക്ഷണങ്ങൾ ഉണ്ടായി. ഞങ്ങളെല്ലാവരും ആയുർവേദ മരുന്നുകൾ കഴിച്ചു. ഒരാഴ്‌ചകൊണ്ട് അപകടനില തരണം ചെയ്‌തു. ഇപ്പോൾ ഞങ്ങൾ ആരോഗ്യവാന്മാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്‌ക്കുന്നതിൽ സന്തോഷമുണ്ട്. ’വിശാൽ ഫേസ്ബുക്കിൽ കുറിച്ചു.