കോട്ടയം: ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം ഇന്ന് നടത്തില്ല..നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്നാണ് സംസ്കാരം മാറ്റിവച്ചത്. സംസ്കാരം എവിടെ നടത്തണമെന്ന് ജില്ലാഭരണകൂടം തീരുമാനിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അറിയിച്ചു.
ഇന്ന് രാവിലെ മരിച്ച ഔസേപ്പ് ജോർജിന്റെ സംസ്‌കാരമാണ് തടഞ്ഞത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യാമെന്നായിരുന്നു തീരുമാനം. എന്നാല്‍ ജനവാസ മേഖലയ്ക്ക് സമീപത്തെ ശ്മശാനത്തില്‍ നാട്ടുകാരെ അറിയിക്കാതെ കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചു. നഗരത്തിലെ ശ്മശാനത്തിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്നതാണ് നാട്ടുകാരുടെ പ്രധാന ആശങ്ക. മൃതദേഹം സംസ്‌കരിക്കാൻ പളളിയുടെ സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്നും അവർ പറയുന്നു.