covid

ഹൈദരബാദ്:തെലങ്കാനയിലെ കരിംനഗ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 70 കാരൻ കട്ടിലിൽ നിന്ന് വീണു മരിച്ചു. ജൂലായ് 22നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാൽ ഇയാൾക്ക് ഓക്‌സിജൻ നൽകിയിരുന്നു.

ഉറങ്ങുന്നതിനിടയിൽ കട്ടിലിൽ നിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം. വീഴ്ചയ്ക്കിടെ ഓക്‌സിജൻ ബന്ധം നഷ്ടമായതാണ് മരണകാരണം.

രോഗി താഴെ വീഴുന്നത് കണ്ടയുടൻ തന്നെ മറ്റു രോഗികൾ ആശുപത്രി അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപണമുണ്ട്. ശ്വാസം മുട്ടിയാണ് ഇയാൾ മരിച്ചതെന്നും ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.