kuthiravattom

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ട് കുറ്റവാളികൾ പിടിയിൽ. നിസാമുദ്ദീൻ, അബ്ദുൾ ഗഫൂർ എന്നിവരെയാണ് വയനാട്ടിൽ നിന്ന് പിടികൂടിയത്. നേരത്തെ മറ്റൊരു കുറ്റവാളിയായ ആഷിക്കും അന്തേവാസിയായ ഷഹൽ ഷാനുവും പിടിയിലായിരുന്നു.

മട്ടാഞ്ചേരി സ്വദേശിയായ നിസാമുദ്ദീൻ എറണാകുളത്തെ ഒരു കൊലക്കേസിലും പ്രതിയാണ്. ഏത് ബൈക്കിന്റേയും പൂട്ട് പൊളിക്കുന്നതിലും ഇയാൾ വിദഗ്ധൻ ആണെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ ബൈക്കുകൾ മോഷ്ടിച്ചാണ് ഇവർ കടന്നതെന്നാണ് പൊലീസ് നിഗമനം.

ജൂലായ് 22നാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പൊലീസിന്റെയും സെക്യൂരിറ്റി ജീവനക്കാരുടേയും കണ്ണ് വെട്ടിച്ച് തടവുകാർ കടന്ന് കളഞ്ഞത്. കുറ്റവാളികളെ പാർപ്പിക്കുന്ന മൂന്നാം വാർഡിലെ പ്രത്യേക സെല്ലിൽ നിന്നാണ് പ്രതികൾ പുറത്ത് ചാടിയത്.