ലാമൃഗസംരക്ഷണ സംഘടനയായ ജെ.എഫ്.കെയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം പുറം ലോകം അറിയുന്നത്.
ജെ.എഫ്.കെയുടെ റിപ്പോർട്ട് പ്രകാരം 15കാരന്റെ കുടുംബം പൂച്ചകുട്ടിയെ വാങ്ങുകയും പിന്നാലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഒരാഴ്ചയിലേറെ ഇവർ ഈ മിണ്ടാപ്രാണിയെ ലൈംഗികമായി പീഡിപ്പിച്ചു. പൂച്ചയുടെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതായും മുറിവിൽ നിന്നും രക്തവും പുരുഷ ബീജവും കണ്ടെത്തിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പൂച്ചക്കുട്ടിക്ക് നടക്കാനോ, ഭക്ഷണം കഴിക്കാനൊ ഉറങ്ങുവാനോ സാധിച്ചിരുന്നില്ലെന്നും ജെ.എഫ്.കെ പറയുന്നു.
പൂച്ചക്കുട്ടിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട സമീപവാസിയായ പെൺകുട്ടി അതിനെ തനിക്ക് വളർത്താൻ നൽകാൻ ആൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവർ തയ്യാറായിരുന്നില്ല. തുടർന്ന് പെൺകുട്ടി മൃഗസംരക്ഷണ സംഘടനയായ ജെ.എഫ്.കെയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അധികൃതർ എത്തി പൂച്ചയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ചത്തുപോയി. ബലാത്സംഗത്തിന് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും നീതി ലഭിക്കാത്തപ്പോൾ ഈ പൂച്ചക്കുട്ടിക്ക് എങ്ങനെയാണ് നീതി ലഭിക്കുകയെന്നും ജെ.എഫ്.കെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.