gold-smuggling

കൊച്ചി: ജോലിയുടെ ഭാഗമായുള്ള മാനസികസമ്മർദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്ലാറ്റിലെ പാർട്ടികളിൽ പങ്കെടുത്തിരുന്നതെന്ന് സ്വ‌ർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനിടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ‌ എൻ ഐ എയോട് പറഞ്ഞു. മദ്യപാനം അടക്കമുള്ള ശീലങ്ങൾ പ്രതികൾ മുതലെടുത്തെന്നും ശിവശങ്കർ വ്യക്തമാക്കി. ജോലി കഴിഞ്ഞു പലപ്പോഴും അർദ്ധരാത്രിയോടെയാണ് ഓഫീസിൽ നിന്ന് ഇറങ്ങിയിരുന്നതെന്നും ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്ലാറ്റ് എടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

സ്വപ്നയുടെ ഫ്ലാറ്റിൽ സന്ദർശനം നടത്തുമ്പോൾ സ്വപ്നയുടെ ഭർത്താവും കുട്ടികളും അടുപ്പമുള്ളവരും ഉണ്ടായിരുന്നു. സ്വർണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാൻ കഴിയാതെ പോയത് വീഴ്ചയാണെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കർ വ്യക്തമാക്കി.

അതേസമയം, സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് എൻ.ഐ.എ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ആഗസ്റ്റിൽ തന്നെ ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം.