ഇംഫാൽ: മ്യാൻമറിന് സമീപമുള്ള മണിപ്പൂരിലെ അതിർത്തി ജില്ലയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് അസം റൈഫിൾസ് സൈനികർ വീരമൃത്യു വരിച്ചു. അഞ്ച് സൈനികർക്ക് പരിക്കേറ്റു. പരിക്ക് പറ്റിയ സൈനികരുടെ നില ഗുരുതരമാണെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നിരവധി വിമത ഗ്രൂപ്പുകളിലൊന്നായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പി.എൽ.എ) തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ആക്രമണത്തിനിരയായ 15 അസം റൈഫിൾസ് സൈനികർ ബുധനാഴ്ച വൈകുന്നേരം മണിപ്പൂരിലെ ചന്ദൽ ജില്ലയിൽ പട്രോളിംഗിലായിരുന്നു.
സൈനികർക്ക് നേരെ ഒരു സ്ഫോടകവസ്തു ഉപയോഗിച്ചാണ് ആദ്യം ആക്രമണം ഉണ്ടായത്. ചെറിയ ആയുധങ്ങളും ഗ്രനേഡ് ലോഞ്ചറും പതിയിരുന്ന തീവ്രവാദികൾ സൈനികർക്ക് നേരെ ഉപയോഗിച്ചു. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് സംഭവം. മ്യാൻമറുമായുള്ള പോറസ് അതിർത്തിക്കടുത്തുള്ള പ്രദേശത്തേക്ക് ഒരു വലിയ ശക്തിപ്പെടുത്തൽ നടത്തി.
സംഭവത്തെ അപലപിച്ച് മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ് രംഗത്തെത്തി. ഇതേ ജില്ലയിൽ 2015 ജൂണിൽ തീവ്രവാദികൾ ആക്രമണം നടത്തിയപ്പോൾ 18 സൈനികർ വിരമൃത്യു വരിച്ചിരുന്നു. എൻ.എസ്.സി.എൻ (കെ), യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് മണിപ്പൂർ (യു.എൻ.എൽ.എഫ്) എന്നിവയിൽ നിന്നുള്ള ഒരു കൂട്ടം തീവ്രവാദികളാണ് 2015 ൽ ആക്രമണം നടത്തിയത്.