kamal

ഭോപ്പാൽ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ താൻ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവും മദ്ധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ്. ഈ രാജ്യത്തിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെ നോക്കുകയായിരുന്നു ഇതിന്റെ നിർമ്മാണം. എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണം നടക്കുക. ഇത് ഇന്ത്യയിൽ മാത്രമെ സാദ്ധ്യമാകൂ. രാമചന്ദ്രൻ ജയിക്കട്ടെ, ഹനുമാൻ ജയിക്കട്ടെയെന്നും കമൽനാഥ് സന്ദേശത്തിൽ പറഞ്ഞു.

ആയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് കോൺഗ്രസ് നേതൃത്വത്തെ വരെ ആത്ഭുതപ്പെടുത്തി രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് കമൽ നാഥ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച വീഡിയോയിലാണ് കമൽനാഥിന്റെ രാമക്ഷേത്രത്തിന് വേണ്ടിയുള്ള പിന്തുണ.

ആഗസ്റ്റ് അഞ്ചിനാണ് അയോദ്ധ്യയിൽ പുതിയ രാമക്ഷേത്രം പണിയുന്നതിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങ് നടക്കാനിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ 50 വി.ഐ.പികളോടൊപ്പം പങ്കെടുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. കഴിഞ്ഞ ശനിയാഴ്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഭൂമിപൂജ ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ സ്ഥലം സന്ദർശിച്ചിരുന്നു.