
ഛത്തീസ്ഗഢ്: പഞ്ചാബിലെ വിവിധ ജില്ലകളിലായി വിഷമദ്യം കഴിച്ച് 21പേർ മരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മദ്യ നിർമ്മാണ യൂണിറ്റുകൾ കണ്ടെത്തി നശിപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. അമൃത്സർ, ബറ്റാല, തൻ തരാൻ ജില്ലകളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ അമൃത്സറിലെ മുച്ചാൽ ഗ്രാമാവാസിയായ ബൽവീന്ദർ കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി.