plasma
പ്ലാസ്മ ബാങ്ക്

പ്ലാസ്മ നൽകാനെത്തിയത് 22 കോവിഡ് വിമുക്തർ

മലപ്പുറം: കേരളത്തിലെ ആദ്യ പ്ലാസ്മ ബാങ്ക് പ്രവർത്തിക്കുന്ന മഞ്ചേരി മെഡിക്കൽ കോളേജിൽ ഇന്നലെ പ്ലാസ്മ നൽകാൻ എത്തിയത് 22 കൊവിഡ് വിമുക്തർ. ഇതുവരെ അമ്പതിലധികം രോഗവിമുക്തരാണ് പ്ലാസ്മ നൽകിയത്. ഇനിയും ഇരുന്നൂറോളം പേർ പ്ലാസ്മ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അത്യാസന്ന നിലയിലുള്ള കൊവിഡ് രോഗിക്ക് കഴിഞ്ഞ ദിവസം ഇവിടെ നിന്ന് പ്ലാസ്മ എത്തിച്ച് നൽകിയിരുന്നു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തെ ഫലപ്രദമായി നേരിടാനാണ് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കം. കൊവിഡ് രോഗാണുവിനെതിരായ ആന്റിബോഡി കൊവിഡ് വിമുക്തരുടെ പ്ലാസ്മയിൽ നിന്ന് ലഭ്യമാവും. കൊവിഡ് ഭേദമായി 14 ദിവസം മുതൽ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയിൽ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരുവർഷം വരെ സൂക്ഷിച്ച് വയ്ക്കാൻ സാധിക്കും. പതിനെട്ടിനും അമ്പതിനും ഇടയിൽ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കൊവിഡ് വിമുക്തരിൽ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്.