കടമ്പനാട് : വില്പനയ്ക്കായി 18 ലിറ്റർ വിദേ ശ മദ്യം സൂക്ഷിച്ച രണ്ടുപേർ അറസ്റ്റിൽ. കടമ്പനാട് വലിയവിള ജംഗ്ഷനിൽ മുകളുംപുറത്ത് പുത്തൻപീടികയിൽ ജോൺ മാത്യു( 60 ), വലിയവിള ജംഗ്ഷൻ അജിഭവനത്തിൽ ഷിജി മാമൻ (40) എന്നിവരെയാണ് ഏനാത്ത് പൊലീസ് അറസ്റ്റുചെയ്തത്. ഷിജി മാമൻ്റെ കല്ലുകുഴിയിലെ പച്ചക്കറിക്കടയിലും വീട്ടിലെ വാഷിംഗ് മെഷിനിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്. ജോൺ മാത്യൂവിൻ്റെ വീടിന് പുറകിൽ വിറക് ഷെഡിൽ നിന്നും കാർ പോർച്ചിൻ്റെ അരികിൽ നിന്നും പോർച്ചിൽക്കിടന്ന ഷിജിമാമൻ്റെ കാറിൽ നിന്നും മദ്യം കണ്ടെടുത്തു. . ഫോണിൽ ആവശ്യപ്പെടുന്നതനുസരിച്ച് മദ്യം എത്തിക്കുകയായിരുന്നു പതിവ്. ഏനാത്ത് ഇൻസ്പെക്ടർ ജയകുമാർ എസ്.ഐമാരായ വിപിൻ കുമാർ, റബൂഷാൻ ,സുരേഷ് ബാബു, ശ്രീകുമാർ, ലിൻസൻ എ .എസ് .ഐ ജയദാസ് സി.പി.ഒമാരായ ശ്യാം ,ബിജുരാജ്, മുജീബ്, രാജേഷ് ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. മദ്യം സൂക്ഷിച്ച കാറും പിടിച്ചെടുത്തു. വിവിധ ബ്രാൻറുകളിലുള്ള റം ഇനത്തിൽപ്പെട്ട മദ്യമാണ് കണ്ടെടുത്തത്. പ്രതികളെ കൊവിഡ്പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.