swapna-suresh

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിനായി തലസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നലെ രാത്രി കസ്റ്റംസ് പരശോധന നടത്തി. ഇവർ തങ്ങുന്നെന്ന അഭ്യൂഹത്തെ തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് സി.ബി.ആയുടെ സഹായത്തോടെ ഹോട്ടലുകളിൽ തിരച്ചിൽ നടത്തിയത്. പാപ്പനംകോട്ടെ സ്വകാര്യ ഹോട്ടലിൽ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരശോധന നടത്തിയെങ്കിലും സ്വപ്ന അവിടെയില്ലെന്ന് സ്ഥിരീകരിച്ചു.

സ്വപ്നയെ അറിയില്ല:
ശശി തരൂർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയരായ ആരുമായും ബന്ധമില്ലെന്ന് ശശി തരൂർ. സ്വപ്ന സുരേഷുമായി ഒരു ബന്ധവും ഇല്ല. അറിയുകയുമില്ല. ജോലി ശുപാർശയും നൽകിയിട്ടില്ല. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം. ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശശി തരുർ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
കേസിൽ കൃത്യമായ അന്വേഷണം നടത്തണം. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. തന്റെ ശുപാർശയിൽ ആരും കോൺസലേറ്റിൽ ജോലിക്ക് കയറിയിട്ടില്ല.
വിദേശകാര്യ മന്ത്രിയായിരുന്നപ്പോൾ വഴിവിട്ട നിയമനങ്ങൾ നടത്തയതെന്നാണ് രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്നത്. 2016 ഒക്ടോബറിലാണ് യു.എ.ഇ കോൺസലേറ്റ് ഉദ്ഘാടനം. അപ്പോൾ കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷ എം.പിയായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.