 പൃഥ്വിരാജിനെ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചത് ശനി വൈകിട്ട് രണ്ടരയോടെ

 റഫർ ചെയ്തത് എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന്

 അമ്മയും മുത്തശിയുമുൾപ്പെടെയുള്ളവർ കുട്ടികളുടെ വിഭാഗത്തിൽ എത്തിക്കുന്നു

 കുട്ടിക്ക് ശ്വാസം മുട്ടലോ, മറ്റ് ബുദ്ധിമുട്ടുകളോ ഇല്ല

 ഡ്യൂട്ടിയിലുണ്ടായിരുന്നത് മെഡിക്കൽ ഓഫീസർ ഡോ.ബിപിൻ

 കുട്ടി രാവിലെ നാണയം വിഴുങ്ങിയെന്ന് അമ്മ പറയുന്നു

 ആലുവ ആശുപത്രിയിൽ വച്ചെടുത്ത എക്സ് റെ കാണിക്കുന്നു

 നാണയം ആമാശയത്തിലേക്ക് എത്തിയ നിലയിൽ

 ഉറപ്പിനായി വീണ്ടും എക്സ് റെ എടുപ്പിക്കുന്നു

 നാണയത്തിന്റെ സ്ഥാനം ആമാശയത്തിൽ തന്നെ

 കുട്ടികളുടെ വിഭാഗം തലവൻ ഡോ. ഷാനവാസുമായും അസോ.പ്രൊഫ.ഡോ.ജോസുമായും ഡോ.ബിപിൻ ആശയ വിനിമയം നടത്തുന്നു

 സാധാരണ രീതിയിൽ ഭക്ഷണവും വെള്ളവും കഴിച്ചാൽ നാണയം താഴേക്ക് ഇറങ്ങി മലത്തിലൂടെ പോകുമെന്ന് കുട്ടിയുടെ അമ്മയെ ധരിപ്പിക്കുന്നു

 ഡോക്ടർമാരുടെ വാക്കു കേട്ട് വൈകിട്ട് അഞ്ചു മണിയോടെ തിരികെ പോകുന്നു

 കൊവിഡ് മൂലമാണ് നിരീക്ഷണ വാർഡിലേക്കു മാറ്റാതിരുന്നതെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം