ചേർത്തല:ജില്ലയുടെ തീരപ്രദേശത്ത് കടലാക്രമണം നേരിടുന്ന പ്രദേശങ്ങൾ സംരക്ഷിക്കാൻ നടപടിയായതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ പറഞ്ഞു. കടൽഭിത്താക്കായി കിഫ്ബി വഴി അനുവദിച്ച 184 കോടിയുടെ കരാർ മംഗലാപുരം കമ്പനി ഏ​റ്റെടുത്തു. കളക്ടർ അനുവദിച്ച രണ്ടു കോടിയുടെ ടെണ്ടർ നടപടി പൂർത്തികരിച്ചു വരുന്നു.കാലപ്പഴക്കം ചെന്ന ഒ​റ്റമശേരി, അന്ധകാരനഴി, പള്ളിത്തോട് പ്രദേശങ്ങളിലെ കടൽഭിത്തി പൂർത്തിയാക്കും.ജില്ലയുടെ ചുമതലയുള്ള മന്ത്റി ജി.സുധാകരന്റെ നിർദ്ദേശപ്രകാരമാണ് നടപടി .മത്സ്യ ബോർഡംഗം പി.ഐ.ഹാരിസും ഒപ്പം ഉണ്ടായിരുന്നു.