മാന്നാർ: വീടുകളിൽ വെള്ളം കയറിയതുകാരണം കിടക്കാനിടം ഇല്ലാത്ത ഏഴ് കുടുംബങ്ങൾക്ക് വീട് വിട്ടുനൽകി ദമ്പതികൾ.
പഞ്ചായത്ത് പത്താം വാർഡിൽ ചിറക്കൽ പുത്തൻ പറമ്പിൽ അഷ്റഫ്, സജിത ദമ്പതികളാണ് വീട് വിട്ടുനൽകിയത്.
കഴിഞ്ഞ ദിവസങ്ങളിൽപെയ്ത മഴയിൽ മാന്നാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഇക്കൂട്ടത്തിൽ വീടുകളിൽ വെള്ളം കയറിയ ഒൻപത്, പത്ത് വാർഡുകളിലെ കരിയിൽ കളം, മൂന്നു പുരക്കൽ താഴ്ചയിൽ എന്നിവിടങ്ങളിൽ താമസിച്ചിരുന്ന ഏഴ് കുടുംബങ്ങളിൽ നിന്നുള്ള ഇരുപത്തി ഒൻപത് പേർക്കാണ് അഷറഫ് താമസം ഒരുക്കി നൽകിയത്. ഇതിൽ മൂന്ന് കിടപ്പ് രോഗികളും ഉൾപ്പെടുന്നു. കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് തന്നെയാണ് ഈ കുടുംബങ്ങൾക്ക് താമസിക്കാൻ ഉള്ള സൗകര്യം ഒരുക്കിയിട്ടുള്ളത് വീടിനുള്ളിലെ മുറികളിൽ പ്രത്യേകം മുറികൾ കുടുബങ്ങൾക്ക് താമസിക്കാൻ പ്രത്യേകം നൽകിയിരിക്കുകയാണ്. ആണ് വെള്ളം കയറിയ വീടുകളിലെ ആളുകളുടെ വിഷമം കണ്ടു കൊണ്ട് ഇങ്ങനെ ഒരു സൗകര്യം അഷ്റഫ് ഏർപ്പാടാക്കി കൊടുത്തത്. അഷ്‌റഫും മറ്റുള്ളവരും ചേർന്നാണ് ഇവിടെ ഉള്ളവർക്ക് ഭക്ഷണം ഉൾപ്പടെയുള്ള കാര്യങ്ങൾ ഏർപ്പാടാക്കുന്നത്. മാന്നാർ വില്ലേജ് ഉദ്യോഗസ്ഥരായ അജയകുമാറും നൗഫലും ഇവരെ സഹായിക്കാൻ ഒപ്പമുണ്ട്.