ന്യൂഡൽഹി : രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട് ജെ.എൻ.യു വിദ്യാർത്ഥി ഷർജിൽ ഇമാം സമർപ്പിച്ച ഹർജിയിലെ വാദം ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അടുത്തയാഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ അരുണാചൽപ്രദേശ് സർക്കാർ നിലപാട് അറിയിക്കുന്നതിന് വേണ്ടിയാണ് കോടതിയുടെ നടപടി. ഷർജിൽ ഇമാമിന്റെ ഹർജിയിൽ നിലപാടറിയിക്കാൻ അസം, മണിപ്പൂർ, ഡൽഹി, യു.പി, അരുണാചൽപ്രദേശ് സർക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഡൽഹിയിലേക്ക് മാറ്റി ഒറ്റ അന്വേഷണ സംഘത്തിന് കീഴിലാക്കാൻ ഉത്തരവിടണമെന്നാണ് ഹർജിയിൽ ഷർജിൽ ഇമാം ആവശ്യപ്പെട്ടത്. അഞ്ച് എഫ്.ഐ.ആറാണ് ഷർജിലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ ഗുവാഹത്തി ജയിലിലാണ് ഷർജിൽ ഇമാം ഉള്ളത്.