yusafali
എം.എ യൂസഫലി

•യു.എ.ഇ.യിൽ നിന്ന് രണ്ട് കമ്പനികൾ

ദുബായ്: ആഗോള റീട്ടെയിൽ മേഖലയിലെ മുൻനിര കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പും. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പ്രസിദ്ധീകരിക്കുന്നതാണ് ഈ പട്ടിക.

യു.എ.ഇ. റീട്ടെയിൽ മേഖലയിൽ നിന്ന് ലുലു ഹൈപ്പർമാർക്കറ്റും മാജിദ് അൽ ഫുത്തൈം ഗ്രൂപ്പിന്റെ ക്യാരിഫോറുമാണ് പട്ടികയിൽ സ്ഥാനം പിടിച്ചത്. അമേരിക്കൻ കമ്പനിയായ വാൾമാർട്ടാണ് പട്ടികയിൽ മുൻനിരയിൽ. കോസ്റ്റ്കോ ഹോൾ സെയിൽ കോർപ്പറേഷൻ, ആമസോൺ, ദ ക്രോഗർ കമ്പനി എന്നീ അമേരിക്കൻ കമ്പനികളും

ജർമ്മൻ കമ്പനിയായ ഷ്വാർസ് ഗ്രൂപ്പും തൊട്ടുപിന്നിലുണ്ട്. പ്രമുഖ സ്വീഡിഷ് ഫർണ്ണിച്ചർ കമ്പനിയായ ഐക്കിയ, ഇന്ത്യയിലെ റിലയൻസ് റീട്ടെയിൽ എന്നിവരും പട്ടികയിൾപ്പെടുന്നു.

ആഗോള റീട്ടെയിൽ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച മലയാളി ഉടമസ്ഥതയിലുള്ള ഏക സ്ഥാപനവും ലുലുവാണ്. 191 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്.

ആഗോള വാണിജ്യ മേഖലകളെ കൊവിഡ് മന്ദഗതിയിലാക്കുമ്പോഴും

അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് വിവിധ രാജ്യങ്ങളിലായി കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാനുള്ള നീക്കങ്ങളിലാണ്.

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ അബുദാബി, ഈജിപ്തിലെ കയ്റോ, ഇന്തോനേഷ്യയിൽ ജക്കാർത്ത എന്നിവിടങ്ങളിൽ മൂന്ന് ഹൈപ്പർമാർക്കറ്റുകൾ ലുലു ഗ്രൂപ്പ് തുറന്നു.

യു.എ.ഇ.യിൽ മാത്രം അടുത്ത ഒരു വർഷത്തിനുള്ളിൽ 8 മുതൽ 12 വരെ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. മറ്റ് ജി.സി.സി. രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ

എന്നിവിടങ്ങളിലും ഹൈപ്പർമാർക്കറ്റുകൾ തുടങ്ങും. കൊവിഡ് വ്യാപനം വെല്ലുവിളിയായിട്ടുണ്ടെങ്കിലും പ്രവർത്തനം വിപുലീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂസഫലി പറഞ്ഞു.

തൃശൂർ, കോട്ടയം, കാസർകോട്, പെരിന്തൽമണ്ണ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലുംഹൈപ്പർ മാർക്കറ്റുകൾക്കുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും യൂസഫലി അറിയിച്ചു.