കൊച്ചി : നഗരത്തിൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദ്ദേശ പ്രകാരം ജില്ലാ കളക്ടറും നഗരസഭയും വീണ്ടും റിപ്പോർട്ട് നൽകി. ഹർജികൾ വ്യാഴാഴ്ച സിംഗിൾ ബെഞ്ച് പരിഗണിക്കും. കാനയിലെ ചെളിനീക്കത്തിൽ ക്രമക്കേടുണ്ടെന്നാരോപിക്കുന്ന ഹർജിയും ഇതിനിടെ ഹൈക്കോടതിയിലെത്തി.

കളക്ടറുടെ റിപ്പോർട്ടിൽ നിന്ന്

 ഓപ്പറേഷൻ ബ്രേക്ക് ത്രൂ രണ്ടാം ഘട്ട പദ്ധതിയുടെ ചുമതല ഇറിഗേഷൻ വകുപ്പിന്

 25 പദ്ധതികളാണ് ഇതിലുള്ളത്. ചെലവ് 15 കോടി രൂപ

 എം.എൽ.എ, മേയർ തുടങ്ങിയവരുമായി നടപടികൾ ചർച്ച ചെയ്തിരുന്നു.

 സാങ്കേതിക സമിതിയുടെ കൺവീനർ നഗരസഭാ എക്സിക്യൂട്ടീവ് എൻജിനീയറാണ്.

വെള്ളപ്പൊക്കത്തെക്കുറിച്ച്

 തേവര - പേരണ്ടൂർ കനാലിന്റെ ശുചീകരണം ഓപ്പറേഷൻ ബ്രേക്ക് ത്രൂവിലില്ല

 പനമ്പിള്ളിനഗർ, റെയിൽവെ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, കമ്മട്ടിപ്പാടം എന്നിവിടങ്ങളിൽ വെള്ളക്കെട്ട്

 ഉദയ കോളനിയിലും പി ആൻഡ് ടി കോളനിയിലും വെള്ളം കയറി

 പേരണ്ടൂർ കനാലിൽ നിന്ന് വെള്ളം കായലിലേക്ക് ഒഴുകിയെത്തുന്നെന്ന് ഉറപ്പാക്കണം

 കനാലിൽ തേവര, പേരണ്ടൂർ ഭാഗങ്ങളിലെ ചെളി നീക്കണം

 മുല്ലശേരി കനാലും പേരണ്ടൂർ കനാലും തമ്മിലുള്ള ലെവൽ വ്യത്യാസമാണ് ഒഴുക്കിന് തടസം

 മുല്ലശേരി കനാലിന്റെ 400 മീറ്റർ ഭാഗം പേരണ്ടൂർ കനാലിന്റെ നിരപ്പിൽ പുന: നിർമ്മിക്കണം

 കനാൽ തുടങ്ങുന്ന ഭാഗം കായൽനിരപ്പിലും ഉയർന്നാണെന്ന നഗരസഭാ റിപ്പോർട്ട് തെറ്റാണ്

എം.ജി റോഡിലെ വെള്ളക്കെട്ട്

 പേരണ്ടൂർ കനാലിലേക്കുള്ള കാനകൾ തുറക്കണം

 അറ്റ്ലാന്റിസ് മുതൽ വടുതല വരെ ലിങ്ക് കനാലുകളും തുറക്കണം

 തേവര പാലത്തിന്റെ ഭാഗത്തേക്കുള്ള കാനകളുടെ ഒഴുക്ക് സുഗമമാക്കണം

 ഈ കാനകൾ സ്ഥിരമായി വൃത്തിയാക്കണം

 കാനകൾ കായലിലേക്കും തുറക്കണം

 കാനകളുടെ ശുചീകരണച്ചുമതല നഗരസഭയ്ക്ക്

പനമ്പിള്ളി നഗറിലെ വെള്ളക്കെട്ട്

 കാനകൾ കോയിത്തറ കനാലുമായി ബന്ധിപ്പിക്കണം.

 സ്റ്റേഡിയം ലിങ്ക് റോഡ് : കലൂർ സബ് സ്റ്റേഷൻ ഭാഗത്ത് ചങ്ങാടംപോക്ക് തോടും കാരണക്കോടം കനാലുമായി ശരിയായി ബന്ധിപ്പിക്കണം.

 ബൈപ്പാസ് പരിസരങ്ങൾ : കാരിത്തോട് പുനരുദ്ധരിക്കണം.

 കതൃക്കടവ് : ചിലവന്നൂരിലേക്ക് വെള്ളമൊഴുകിയെത്തുന്ന പുഞ്ചത്തോട് വൃത്തിയാക്കണം.

 കൊച്ചി നഗരസഭയുടെ ചെലവ്

 ചെളി നീക്കാൻ 2019 ൽ - 5,97,90,893 രൂപ

 ചെളി നീക്കാൻ 2020 ൽ - 5,74, 91,200 രൂപ

 കാനകളുടെ നവീകരണം - 10,84, 22, 601 രൂപ