മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ കാണാതയവർക്ക് വേണ്ടി നടത്തിയ തെരച്ചിലിൽ ഇന്നലെ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ചിന്നത്തായി(62), മുത്തുലക്ഷ്മി(22) എന്നിവരുടെ മൃതദേഹമാണ് നല്ലതണ്ണിയാറിലെ ഗ്രാവൽബാങ്ക് സിമന്റ് പാലം ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 58 ആയി. ഫോറസ്റ്റ് വാച്ചറായ മുരുകേശന്റെ നായകളാണ് ഇന്നലെ ചിന്നത്തായിയുടെ മൃതദേഹം കണ്ടെത്താൻ തെരച്ചിൽ പ്രവർത്തകരെ സഹായിച്ചത്. ടൈഗർ, റോസി എന്നീ നായ്ക്കളാണ് ഇന്ന് സേനയ്ക്ക് സഹായമായത്. മൃതദേഹം കണ്ടെടുത്ത പുഴയോരത്ത് നിന്ന് പതിവില്ലാതെ നായ്ക്കൾ കുരയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ അവിടം കേന്ദ്രീകരിച്ച നടത്തിയ തെരച്ചിലിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. അതേ സ്ഥലത്തിന് അടുത്ത് നിന്ന് തന്നെയാണ് രണ്ടാമത്തെ മൃതദേഹവും കണ്ടെടുത്തത്.