മൂന്നാർ: പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതയ12 പേർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു..ലയങ്ങൾ സ്ഥിതി ചെയ്തിരുന്ന പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് പൂർണമായും അവിടെ നിന്ന് മാറ്റിയുള്ള പരിശോധനയും പ്രദേശത്തെ പുഴയോരം കേന്ദ്രീകരിച്ചുള്ള പരിശോധനയുമാണ് ഇപ്പോൾ നടന്നുവരുന്നത്. ഏറ്റവും ഒടുവിൽ മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത് പുഴ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ്.
പ്രദേശവാസികളും രണ്ട് ദിവസമായി തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്താനുള്ള ശ്രമമാണ് നടന്നു വരുന്നതെന്നും എല്ലാവരെയും കണ്ടെത്തുംവരെ തിരച്ചിൽ തുടരുമെന്ന് തഹസിൽദാർ ജിജി കുന്നപ്പിള്ളി പറഞ്ഞു.
രണ്ടു പൊലീസ് നായകളുടെ സഹായവും സ്ഥലത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ള പ്രദേശവാസികളെയും ഉൾപ്പെടുത്തി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ. പ്രദേശവാസികളുടെ വാളർത്തുനായ്ക്കളെയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. ഇന്നലെ മഞ്ഞും മഴയും മൂലം പ്രതികൂല കാലാവസ്ഥയിലായിരുന്നു തിരച്ചിൽ.58 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.