ഇടുക്കി: ഓണക്കാലത്ത് ചന്തകളിലും മറ്റ് വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലും ഉണ്ടാകാന്‍ സാദ്ധ്യതയുള്ള തിക്കും തിരക്കും ഒഴിവാക്കുന്നതിനും ജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവിട്ടു. ജില്ലയിലെ വ്യാപാരി വ്യവസായി സംഘടനാ നേതാക്കളുമായി ജില്ലാ കളക്ടര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലെ തീരുമാനം.
നിയന്ത്രണങ്ങളും വ്യവസ്ഥകളും ചുവടെ
1. സ്ഥാപനത്തിനുള്ളില്‍ ഒരേ സമയം ഉള്‍ക്കൊള്ളാവുന്ന പരമാവധി ആളുകളുടെ എണ്ണം പ്രദര്‍ശിപ്പിക്കണം. സാമൂഹിക അകല പാലനം ഉറപ്പുവരുത്തുന്നതിന് ക്യൂ / ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണം.ആളുകള്‍ നില്‍ക്കേണ്ട സ്ഥാനങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തണം.
2. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തും. ഇല്ലെങ്കിൽ നടപടിയെടുക്കും. 3. നിബന്ധനകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ടീമിനെ നിയോഗിക്കും 4. എല്ലാ കടകളിലും രജിസ്റ്റർ സൂക്ഷിക്കണം. ജീവനക്കാര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്തുകയും ഇവരെ മാറ്റി നിര്‍ത്തേണ്ടതുമാണ്. 5. ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുന്നുണ്ടെന്നും കടയുടമ/ ജീവനക്കാര്‍ ഉറപ്പ് വരുത്തണം. 6.തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചതിനും, സാനിറ്റൈസര്‍ നല്‍കിയതിനു ശേഷം മാത്രമേ ജീവനക്കാരെയും ഉപഭോക്താക്കളേയും കടകളില്‍ പ്രവേശിപ്പിക്കാവൂ. തുണിക്കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ജ്വല്ലറികള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, ചെരുപ്പുകടകള്‍, മൊബൈല്‍ ഷോപ്പുകള്‍, മത്സ്യ-മാംസ വില്‍പ്പന സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ ശരീര താപനില സാധാരണ നിലയിലുള്ളവരെ മാത്രമേ കടത്തിവിടാവൂ. കൂടാതെ 500ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ളതും 5 ജീവനക്കാരില്‍ കൂടുതലുള്ളതുമായ എല്ലാ സ്ഥാപനങ്ങളിലും തെര്‍മല്‍ സ്‌കാനിംഗ് സംവിധാനം നിര്‍ബന്ധമായും ഏര്‍പ്പെടുത്തണം. 7. എത്തുന്നവരുടെ പേര്, ഫോണ്‍ നമ്പര്‍, സന്ദര്‍ശിച്ച സമയം എന്നിവ ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. 8.സ്ഥാപനങ്ങളില്‍ വരുന്നവര്‍ക്ക് ഫുട് ഓപ്പറേറ്റഡ് സാനിറ്റൈസര്‍ ലഭ്യമാക്കണം, അല്ലെങ്കിൽ സാനിറ്റൈസര്‍ ഒഴിച്ച് നല്‍കുന്നതിന് ഒരാളെ പ്രത്യേകമായി നിയോഗിക്കണം. 9. തുണിക്കടകളില്‍ വസ്ത്രങ്ങള്‍ കൈകൊണ്ട് തൊട്ട് പരിശോധിക്കാനോ, ധരിച്ച് നോക്കാനോ വസ്ത്രങ്ങള്‍ വിറ്റത് തിരികെ വാങ്ങാനോ പാടില്ല. ഈ വിവരങ്ങള്‍ കടകളുടെ ഉള്ളിലും പുറത്തും എഴുതി പ്രദര്‍ശിപ്പിക്കണം. 10. എയര്‍ കണ്ടീഷനുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. ദിവസവും സ്ഥാപനവും പരിസരവും അണു വിമുക്തമാക്കണം. 11. കടകളിലേയ്ക്ക് എത്തിക്കുന്ന ലോഡുകള്‍ പ്രവര്‍ത്തന സമയത്ത് മുമ്പ്, ഇറക്കണം. പരമാവധി ഹോം ഡെലിവറി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. പരമാവധി ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ പണം വാങ്ങാൻ ശ്രമിക്കണം. 12. ഭക്ഷ്യശാലകളില്‍ പരിസ്ഥിതി സൗഹൃദമായ ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകളും, പാത്രങ്ങളും ഉപയോഗിക്കണം. 13. വഴിയോര കച്ചവടക്കാര്‍ക്ക് പ്രത്യേക ഫീസ് ഒന്നും വാങ്ങാതെ താല്‍ക്കാലികമായി രജിസ്‌ട്രേഷന്‍ ചെയ്ത് ഐഡന്ററ്റി കാര്‍ഡുകള്‍ സൗജന്യമായി അനുവദിക്കും. ഈ ആളുകള്‍ക്ക് കച്ചവടം ചെയ്യാന്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി നൽകും.