തൊടുപുഴ: ഓണക്കാലത്ത്‌കേരളത്തിൽ പാലിന്റെ ആവശ്യകത വർദ്ധിക്കുന്നതു കൊണ്ട് ഗുണനിലവാരം കുറഞ്ഞ പാൽ വിപണിയിൽ വിറ്റഴിക്കപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ പാലിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിന് നടപടിയായി. ഉപഭോക്താക്കൾക്ക് ശുദ്ധവും സുരക്ഷിതവുമായ പാൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയും ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ 27 മുതൽ 30 വരെ കമ്പംമെട്ട് ചെക്ക്‌പോസ്റ്റിലും ഇന്ന് മുതൽ 30 വരെ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെന്ററിലും ഓണക്കാല പ്രത്യേക പാൽ പരിശോധന നടത്തും . പാൽ ഗുണനിയന്ത്രണ ഓഫീസിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെന്ററിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പാൽ ഉപഭോക്താക്കൾക്കും ഉത്പ്പാദകർക്കും പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ചു നൽകും.സൗജന്യപരിശോധനയ്ക്കായി കുറഞ്ഞത് 150 മി ലി പാൽ കൊണ്ടു വരേണ്ടതാണ്. വിപണിയിൽ ലഭ്യമാകുന്ന എല്ലാ ബ്രാൻഡ് പാലും പരിശോധിക്കുന്നതാണെന്ന് ഇടുക്കി ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജിജ സി കൃഷ്ണൻ അറിയിച്ചു.