അടിമാലി: അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് വിഭാഗം മാങ്കുളം താളുങ്കണ്ടത്തു നിന്നും 60 ലിറ്റർ വാറ്റുചാരായം പിടികൂടി. ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയിലാണ് ചാരായം പിടിച്ചെടുത്തത്. കാവുങ്കൽ സിനോ എന്നയാളുടെ പുരയിടത്തിൽ നിന്നുമാണ് ചാരായം കണ്ടെടുത്തതെന്ന് നർക്കോട്ടിക് ഉദ്യോഗസ്ഥർ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദ് പറഞ്ഞു.
ഓണം സീസണിൽ വിൽപ്പന നടത്തുന്നതിനായി ചാരായം നിർമ്മിച്ച് സൂക്ഷിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഷഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്നും ലിറ്ററിന് ആയിരം രൂപക്കാണ് ചാരായ വിൽപ്പന നടത്തിയിരുന്നതെന്നുമാണ് വ്യക്തമായത്.. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ടിവി സതീഷ് ,കെ എച്ച് രാജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാന്റി തോമസ്, മീരാൻ കെ എസ് ,ശരത് എസ് പി എന്നിവർ പങ്കെടുത്തു.